പറവൂർ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ തെരുവുനായ്ക്കൾ കൈയടക്കിയതോടെ ജനം ഭീതിയിൽ. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം കൂടുതലും വിഷമത്തിലായത്. രാവിലെയും വൈകീട്ടുമാണ് നായ് ശല്യം ഏറെ. ഇവ ഗതാഗത തടസ്സവും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പള്ളികൾ, ക്ഷേത്രങ്ങൾ, മാർക്കറ്റ്, ബസ്സ്റ്റാൻഡ് പരിസരങ്ങളിലാണ് നായ്ക്കൾ വിഹരിക്കുന്നത്.
പറവൂർ നഗരസഭ ജില്ല പഞ്ചായത്ത് സഹകരണത്തോടെ വന്ധ്യംകരണത്തിന് എ.ബി.സി പദ്ധതി നടപ്പാക്കിയിരുന്നു. ഇപ്പോൾ നഗരസഭയിൽ നായ് പിടിത്തമില്ല. മറ്റൊരു ഏജൻസിയാണ് നഗരസഭയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നും ഇവയെ പിടികൂടി വന്ധ്യംകരണം നടത്തുന്നത്. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് റെസിഡൻസ് അസോസിയേഷൻ അെപ്പക്സ് കൗൺസിൽ മേഖല പ്രസിഡൻറ് ജോസ് പോൾ വിതയത്തിൽ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.