പറവൂർ: പറവൂരിെൻറ മൂന്നര നൂറ്റാണ്ടുകാലത്തെ ചരിത്രം പേറുന്ന പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ പ്രസിദ്ധമായ ആൽത്തറയിലെ നമ്പൂരിയച്ഛൻ ആൽമരത്തിെൻറ ഒരുഭാഗം ശനിയാഴ്ച ഉച്ചയോടെ ഒടിഞ്ഞുവീണു. നഗരമധ്യത്തിലാണ് സംഭവമെങ്കിലും ആർക്കും പരിക്കില്ല. രണ്ട് സ്കൂട്ടറുകൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചു.
ആൽത്തറയിലെ ക്ഷേത്രത്തിെൻറ പുതുതായി നിർമിച്ച കൂടാരവും മതിലിന് ചുറ്റും തീർത്ത സ്റ്റീലിെൻറ സംരക്ഷണ വലയവും പൂർണമായി തകർന്നു. മരം ഒടിഞ്ഞുവീണതോടെ അധികൃതർ എക്സ്കവേറ്റർ ഉപയോഗിച്ച് ആലിെൻറ കട ഇളക്കിമാറ്റിയതോടെ ആൽ ചരിത്രമായി മാറി. പൊലീസും അഗ്നിരക്ഷാസേനയും മണിക്കൂറുകൾ ചെലവഴിച്ചാണ് റോഡിൽനിന്ന് മുറിച്ചുമാറ്റിയത്.
പറവൂരിെൻറ ചരിത്രരേഖകളിൽ ഈ ആൽത്തറയുടെ കാര്യം പ്രത്യേകം പറയുന്നുണ്ട്. മഹാ മാന്ത്രികനായിരുന്ന പുളിയാമ്പുള്ളി നമ്പൂതിരിയുടെ ചൈതന്യം ഇവിടെ കുടികൊള്ളുന്നതായാണ് വിശ്വാസം. ഭക്തജനങ്ങൾ രൂപവത്കരിച്ച സേവാസമിതി ട്രസ്റ്റിന് കീഴിൽ എല്ലാ വർഷവും മകരമാസത്തിൽ മകരോത്സവം നടക്കാറുണ്ട്.
നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും സഹകരിച്ചാണ് ഉത്സവം നടത്തുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ അഞ്ചുപ്രാവശ്യം ശിഖരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ടെങ്കിലും ആർക്കും പരിക്ക് ഉണ്ടായിട്ടില്ലെന്ന് ട്രസ്റ്റ് പ്രസിഡൻറ് പി. സനൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.