പറവൂർ: കളഞ്ഞുകിട്ടിയ വൻ തുക ഉടമയെ തിരിച്ചേൽപിച്ച് മാതൃകയായ ഷാഹിദ് ഇബ്രാഹീമിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെയാണ് ദേശീയപാതയിൽ പറയകാട് കവലയിൽ ഒരു പഴ്സ് റോഡിൽ കിടക്കുന്നത് ഷാഹിദിെൻറ ശ്രദ്ധയിൽെപട്ടത്. എടുത്തുനോക്കിയ ഷാഹിദ് ഞെട്ടി. 1, 80,000 രൂപയും ഫോണുമായിരുന്നു അതിൽ. ആളംതുരുത്ത് കാഞ്ഞിരത്തിങ്കൽ റോസി വർക്കിയുടെ പേഴ്സാണ് റോഡിൽ കളഞ്ഞുപോയത്. ഇവരുടെ സഹോദരി ഗ്രേസിയുടെ മകളുടെ വിവാഹ ആവശ്യത്തിന് കൊണ്ടുപോയതായിരുന്നു തുക.
റോസിയും സംഘവും സഞ്ചരിച്ചിരുന്ന വാനിെൻറ വാതിൽ അടക്കുമ്പോൾ കുടയോടൊപ്പം പിടിച്ചിരുന്ന പഴ്സ് താഴെ വീണത് അറിഞ്ഞിരുന്നില്ല. നഷ്ടപ്പെട്ടതറിഞ്ഞ ഉടൻ െപാലീസിൽ പരാതി നൽകിയിരുന്നു. ഷാഹിദ് വടക്കേക്കര സ്റ്റേഷനിൽ എത്തി പഴ്സ് ഏൽപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പഴ്സും പണവും ഉടമക്ക് കൈമാറി. പൊലീസും നാട്ടുകാരും സുഹൃത്തുക്കളും ഷാഹിദിെന അഭിനന്ദിച്ചു. സ്വന്തമായി വുഡ് ഫർണിച്ചർ വർക്ക്ഷോപ് നടത്തിവരുകയാണ് ഷാഹിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.