കാഞ്ഞങ്ങാട്: ലഡാക്കിലെ സൈനികത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പുല്ലൂർ സ്വദേശിയും ആനന്ദാശ്രമം മിൽമ െഡയറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ റിട്ട. വിമുക്തഭടനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാലിൽ നിന്ന് ആനന്ദാശ്രമം മിൽമ െഡയറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്പ്രസിഡൻറ് ശ്രീജിത്ത് പാറക്കളായി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, എം. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മരക്കാപ്പ് സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് വൈശാഖ് മാവുങ്കാൽ, കൃഷ്ണപ്രസാദ്,വിജേഷ് നെല്ലിത്തറ, മനോജ് മാവുങ്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.