തളിപ്പറമ്പ്: അഞ്ചുവർഷം മുമ്പ് വീടുവിട്ടിറങ്ങിയ ഭർത്താവിനെ കണ്ടെത്താൻ പൊതുസമൂഹത്തിെൻറ സഹായം തേടി യുവതിയും കുടുംബവും. നീലേശ്വരം പാലായി സ്വദേശിനി എം. പ്രിയയാണ് ഭർത്താവ് രാമന്തളി മൊട്ടക്കുന്നിലെ ടി.പി. പുരുഷോത്തമെൻറ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

2011 ഡിസംബർ 18നാണ് പ്രിയയും പുരുഷോത്തമനും വിവാഹിതരാവുന്നത്. അതിനുശേഷം ഭർത്താവിെൻറ മൊട്ടക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള മകളുമുണ്ട്.അതിനിടെയാണ് പുരുഷോത്തമൻ 2015 ജൂൺ ഒന്നിന് വയനാട്ടിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്.

എന്നാൽ, രണ്ടിന് എറണാകുളത്തേക്ക് പോകുന്നുവെന്നറിയിച്ച് വിളിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവുമില്ല. തുടർന്ന് ജൂൺ എട്ടിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണംപോലും നടത്തിയില്ല. ഈ സാഹചര്യത്തിൽ ഭർത്താവിനെ കണ്ടെത്താൻ സർക്കാറിെൻറയും പൊതുസമൂഹത്തിെൻറയും സഹായം വേണമെന്ന് പ്രിയ തളിപ്പറമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭർതൃസഹോദരി ടി.പി. കൗസല്യ, ബന്ധുക്കളായ ടി.വി. ബാബു, പി.പി. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.