പാപ്പിനിശ്ശേരി: വേളാപുരത്തെ മെർളി വയലിൽ പച്ചക്കറി കൃഷി ചെയ്യുന്ന വേളയിൽ 'ബോംബ് കണ്ടെത്തി'യതായി പ്രചാരണം. വ്യാഴാഴ്ച വൈകീട്ട് മെർളി വയലിൽ പച്ചക്കറികൃഷിക്ക് കുഴിയെടുക്കുന്നതിനിടെയാണ് കർഷകനായ മറയത്തിൽ പത്മനാഭൻ ഗോളാകൃതിയിലുള്ള ബോംബ് പോലുള്ള സാധനം കണ്ടത്.
തുടർന്ന് വേലായുധൻ വെള്ളിയാഴ്ച രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികളെ വിവരം അറിയിച്ചു. ഇവർ വളപട്ടണം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്
വളപട്ടണം പൊലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടക വസ്തുവെന്ന് സംശയിച്ച സാധനം കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയിൽ ആശങ്കയുയർത്തിയ സാധനം ചൈനീസ് പടക്കമാണെന്ന് വളപട്ടണം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.