കണ്ണൂര്‍: ജില്ലയില്‍ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ 18.60 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റില്‍. തിലാനൂരില്‍ താമസിക്കുന്ന തെക്കീബസാറിലെ കെ. ജയേഷ് (37), ബര്‍ണശ്ശേരിയിലെ ഹോട്ടല്‍ വ്യാപാരി ചാലാട് സ്വദേശി റിന്‍ഷാദ് (30) എന്നിവരെയാണ് ടൗണ്‍ പൊലീസും ഡാന്‍സാഫ് ടീമും ചേർന്ന് തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെ താവക്കരയിലെ ലോഡ്ജില്‍നിന്നും അറസ്റ്റ് ചെയ്തത്.
ജയേഷ് നാല് മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. റിന്‍ഷാദ് ജയേഷില്‍ നിന്നും വിൽപനക്കായി മയക്കുമരുന്ന് വാങ്ങാനെത്തിയതായിരുന്നു. ജയേഷിന്റെ പേരിലാണ് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ അനുരൂപ്, വിനീത്, നിധീഷ്, നിശാന്ത്, വിജേഷ്, ലതീഷ് കൂടാതെ ഡാന്‍സാഫ് ടീമംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കണ്ണൂര്‍ തെക്കീബസാറില് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായിരുന്നു. തയ്യില്‍ പടന്നയിലെ സി.എച്ച്. ആരിഫിനെയാണ് (41) എസ്.ഐ വി.വി. ദീപ്തിയും സംഘവും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.