ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അന്തർസംസ്ഥാന തൊഴിലാളി യുവതി ആംബുലൻസിൽ പ്രസവിച്ചു. ഝാർഖണ്ഡ് സ്വദേശിനിയും ഇടുക്കി സൂര്യനെല്ലി ഷണ്മുഖവിലാസം എസ്റ്റേറ്റിലെ തൊഴിലാളിയുമായ അഞ്ജുവാണ് (32) ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തുടർന്ന് ആംബുലൻസ് പൈലറ്റ് എൻ. നൈസൽ, എമർജൻസി മെഡിക്കൽ ടെക്നീഷൻ റാണി സരിത ഭായി എന്നിവർ ഉടൻ സ്ഥലത്തെത്തി യുവതിയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് ചിന്നക്കനാൽ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷൻ റാണി സരിത ഭായി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
വൈകീട്ട് 7.45ന് യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷൻ റാണി സരിത ഭായി അമ്മക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് നൈസൽ അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.