വെള്ളിയാമറ്റം വടക്കനാറിലെ വീതികുറഞ്ഞ പാലം

വടക്കനാർ പാലം വീതി കൂട്ടണം

വെള്ളിയാമറ്റം: വടക്കനാർ കടക്കാന്‍ 1978ല്‍ നിർമിച്ച പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി വെള്ളിയാമറ്റം നിവാസികള്‍. 44 വര്‍ഷം മുമ്പാണ് കറുകപ്പള്ളിയെയും വെള്ളിയാമറ്റത്തെയും ബന്ധിപ്പിച്ച് പാലം പണിയുന്നത്.

എന്നാല്‍, ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നൂറുമടങ്ങ് വര്‍ധനയുണ്ട്. ഇരുകരയിലുമെത്തുന്ന വാഹനങ്ങള്‍ കാത്തുകിടന്ന് ഓരോന്നായി വേണം പാലം കടക്കാന്‍. മഴക്കാലമായാല്‍ പാലത്തിന് മുകളില്‍ മീറ്ററുകൾ ഉയരത്തിൽ വെള്ളംകയറും. പിന്നെ വെള്ളമിറങ്ങുന്നതും കാത്തുകിടക്കണം.

വീതികൂട്ടിയും ഉയര്‍ത്തിയും പാലം പണിയുകയും ഇരുകരയും മണ്ണിട്ടുപൊക്കി ഉയരം കൂട്ടുകയും ചെയ്താലേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഫണ്ട് കണ്ടെത്താനും പാലം പണിയാനും ജനപ്രതിനിധികള്‍ താല്‍പര്യം കാണിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Vadakkanar Bridge should be widened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.