കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍

വിനോദസഞ്ചാരികൾക്ക് ഗസ്റ്റ് ഹൗസുകൾ ഒരുക്കി വാട്ടർ അതോറിറ്റി

തൊടുപുഴ: വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുക്കി വാട്ടർ അതോറിറ്റി. ജല വിതരണത്തിന് പുറമെ വകുപ്പിന് അധിക വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിക്കാണ് ജില്ലയിൽ തുടക്കമാകുന്നത്.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഇടുക്കിയിലെ ചെറുതോണിയിലും പൈനാവിലുമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കേരള വാട്ടര്‍ അതോറിറ്റി പൈനാവ് സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെയും അതിഥി മന്ദിരങ്ങളുടെയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലകൾക്കും ടാങ്കുകൾക്കും മുകളിലും താഴെയുമായിട്ടാണ് ഈ മുറികൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ചെറുതോണിയിൽ 15 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന് മുകളിലായി രണ്ട് സ്യൂട്ട് റൂമുകളും നാല് ഡീലക്സ് റൂമുകളും നിർമിച്ചിട്ടുണ്ട്. കൂടാതെ 200 പേർക്ക് ഇരിക്കാവുന്ന പെരിയാർ എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൈനാവിൽ 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് താഴെയായി മൂന്ന് സ്യൂട്ട് റൂമുകളും രണ്ട് സാധാരണ റൂമുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടിടത്തും വിശാലമായ പാർക്കിങ്ങ് സൗകര്യവും ലഭ്യമാണ്. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളുടെ മാതൃകയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് വാട്ടർ അതോറിറ്റിയും ഈ സൗകര്യം ലഭ്യമാക്കുന്നത്.

മാർച്ച് 15 മുതൽ വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. സംസ്ഥാനത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Water Authority prepares guest houses for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.