ഫിലിപ്പ് മാർട്ടിൻ വെടിവെക്കാൻ ഉപയോഗിച്ച തോക്കിലെ തിര

മൂലമറ്റം വെടിവെപ്പ്: ഫിലിപ്പ് മാർട്ടിനെ കസ്റ്റഡിയിൽ നൽകി

മൂലമറ്റം: മൂലമറ്റം വെടിവെപ്പ് കേസ് പ്രതി ഫിലിപ്പ് മാർട്ടിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകി. തുടർന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് നൽകിയ കരിങ്കുന്നത്തെ ഇരുമ്പ് പണിക്കാരന്‍റെ വീട്ടിലും ഫിലിപ്പ് മാർട്ടിന്‍റെ വീട്ടിലും വെടിവെപ്പ് നടന്ന അശോകയിലെ തട്ടുകടയിലും എ.കെ.ജി കവലയിലും എത്തിച്ച് തെളിവെടുത്തു.

ഫിലിപ്പ് മാർട്ടിന്‍റെ വീട്ടിൽനിന്ന് 10 തിരയും എയർ ഗണ്ണും കണ്ടെടുത്തു. എയർ ഗൺ 80,000 രൂപയോളം വിലവരുന്നതും 30 മീറ്റർ റേഞ്ചിൽ വെടിയുതിർക്കാൻ ശേഷിയുള്ളതുമാണ്. തമിഴ്നാട് നിർമിതാണ് എയർഗൺ എന്ന് പൊലീസ് പറഞ്ഞു.

വെടിവെക്കാൻ ഉപയോഗിച്ച തോക്ക് 2016ൽ മരണമടഞ്ഞ കരിങ്കുന്നം സ്വദേശി ശശിയുടെ കൈയിൽനിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചു. ശശിയുടെ ഭാര്യ പ്രതി ഫിലിപ്പ് മാർട്ടിനെ തിരിച്ചറിഞ്ഞു. ഇരുമ്പ് പണിക്കാരൻ ശശിക്ക് വിദേശ നിർമിത തോക്ക് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

Tags:    
News Summary - Moolamattom shooting: Philip Martin remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.