കുമളി: ലോക്ഡൗൺ മറവിൽ ടൗണിനു സമീപം വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന സ്ത്രീ ഉൾെപ്പടെ മൂന്നുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളിമേട്ടിൽ താമസിക്കുന്ന ഷീജ (43), ഇവരുടെ സുഹൃത്ത് മൂങ്കലാർ സ്വദേശി അരുൺകുമാർ (32) എന്നിവരെയും ഇവരിൽനിന്ന് കഞ്ചാവ് വാങ്ങിയ ഝാർഖണ്ഡ് സ്വദേശി വിജയ്പാൽ സിങ്ങിനെ (26)യുമാണ് ഇൻസ്പെക്ടർ സജീവ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽനിന്ന് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന 600 ഗ്രാം കഞ്ചാവ് െപാലീസ് കണ്ടെടുത്തു. കഞ്ചാവ് ചെറിയ പൊതികളിലാക്കി വിൽക്കുകയായിരുന്നു പതിവ്.
കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് വിൽപന നടത്തി ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്തർസംസ്ഥാന തൊഴിലാളിയുടെ പക്കൽ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ഉറവിടം തേടിയെത്തിയ പൊലീസ് ഷീജയെയും അരുൺകുമാറിനെയും അറസ്റ്റ് ചെയ്തത്.
സ്കൂളിനു സമീപത്തെ വീട് കേന്ദ്രീകരിച്ചുനടന്ന വ്യാപാരത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കഞ്ചാവ് വാങ്ങാനെത്തിയതായാണ് വിവരം.പൊലീസിനു പുറമെ നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ടോം, മഹേശ്വരൻ, ജലീൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.