നെടുങ്കണ്ടം: പാറത്തോട്, നെടുങ്കണ്ടം മേഖലകളിലെ കഞ്ചാവ് മൊത്ത, ചില്ലറ വിൽപനക്കാരായ രണ്ടുപേരെ 1.250 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സ്വകാര്യ ബസില്‍നിന്ന് അറസ്റ്റ് ചെയ്തു. പാറത്തോട് വില്ലേജുകാരായ ശിങ്കാരികണ്ടം കരയില്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ തുകേത് (39), പുല്ലുമേട് കരയില്‍ ബാലാജി ഹൗസില്‍ കുമാര്‍ (35) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡ് മുണ്ടിയെരുമയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കട്ടപ്പനയില്‍നിന്ന് വന്ന സ്വകാര്യ ബസില്‍നിന്ന് ഇവരെ പിടികൂടിയത്.
ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. നാളുകളായി ഇവര്‍ നെടുങ്കണ്ടം, പാറത്തോട് മേഖലകളില്‍ കഞ്ചാവ് മൊത്ത, ചില്ലറ വിൽപനക്കാരാണ്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷാജി ജയിംസ്, കെ.ജെ. ബിനോയ്, കെ.എന്‍. സിജുമോന്‍, പി.എം. ജലീല്‍, ആല്ബിന് ജോസ്, എബിന് ജോസഫ്, പി.കെ. ശശി എന്നിവരും പങ്കെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.