തൊടുപുഴ: റബര്‍ കടയില്‍നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോന്‍ നസീറാണ് (33) പിടിയിലായത്. കൂട്ടുപ്രതികളായ ലിബിന്‍, ഷിന്റോ എന്നിവര്‍ മറ്റൊരു മോഷണക്കേസില്‍ റിമാന്‍ഡിലാണ്. വെട്ടിമറ്റം എണ്ണപ്പന ത്തോട്ടത്തിന് സമീപത്തെ കെ.സി ട്രേഡേഴ്‌സിൽനിന്ന് കഴിഞ്ഞ് 24ന് അര്‍ധരാത്രിയാണ് പ്രതികള്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച് കടത്തിയത്. പിന്‍വാതിലുകള്‍ തകര്‍ത്താണ് അകത്ത് കയറിയത്. റബര്‍ഷീറ്റിന് പുറമെ അലമാരയില്‍ സൂക്ഷിച്ച 8000 രൂപയും അപഹരിച്ചു. മോഷണത്തിനുശേഷം ഷീറ്റ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടുമ്പന്നൂര്‍, വാഴക്കുളം ഭാഗത്ത് പ്രതികള്‍ വില്‍പന നടത്തിയ 500 കിലോയോളം റബര്‍ ഷീറ്റും പൊലീസ് കണ്ടെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍, എ.എസ്.ഐ ഷംസുദ്ദീന്‍, ഉണ്ണി, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. TDL SHAMON PRATHI ഷാമോന്‍ നായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു തൊടുപുഴ: കോലാനി പാറക്കടവിൽ നായുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വീട്ടമ്മമാരായ രണ്ട് സ്ത്രീകൾക്കും നിരവധി വളർത്തുനായ്ക്കൾക്കും കടിയേറ്റത്. പ്രദേശവാസികളായ അമ്മിണി, വിമല എന്നിവർക്കാണ് പരിക്ക്. ഇവർ തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പാഞ്ഞെത്തിയ നായ് പ്രദേശത്തെ അഞ്ചോളം വീടുകളിലെ വളർത്തുമൃഗങ്ങളെയും കടിച്ച് പരിക്കേൽപിച്ചിട്ടുണ്ട്. കരിങ്കുന്നം പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.