കല്ലാർ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണത്തിന് 1.10 കോടി

അടിമാലി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തി‍ൻെറ പുതിയ കെട്ടിടത്തിന് 1.10 കോടി രൂപ അനുവദിച്ചതായി എ. രാജ എം.എൽ.എ അറിയിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് താഴത്തെ കല്ലാറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. 2018ലെ പ്രളയത്തിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രം താഴത്തെ കല്ലാറില്‍തന്നെ മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. കുരിശുപാറയടക്കം മേഖലകളില്‍നിന്ന് ആളുകള്‍ പ്രാഥമിക ചികിത്സകള്‍ക്ക് കല്ലാറിലെ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചെന്നും വൈകാതെ ജോലികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.