ബലാത്സംഗ കേസിൽ 10 വർഷം കഠിനതടവ്

മുട്ടം: ശാരീരികവൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. വട്ടവട ഉള്ളംകാട് പരമനെയാണ് (49) തൊടുപുഴ നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയായ 50,000 രൂപയിൽ 45,000 ഇരക്ക് നൽകണം. ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇരക്ക് പര്യാപ്തമായ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വട്ടവട ഉള്ളംകാട് ഭാഗത്ത് 2015 മാർച്ച് 12 ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. ദേവികുളം സി.ഐ ടി.എ. യൂനുസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലോത്ത് ഹാജരായി. tdl mltm 3 പരമൻ (49)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.