മുട്ടം: ജില്ല ജയിലിന് സമീപത്തെ ജില്ല റീജനൽ നിർമിതി കേന്ദ്രം കെട്ടിടം കാടുകയറി നശിക്കുന്നു. മുട്ടം ഇൻഡസ്ട്രീയൽ ഏരിയക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനം എതാണ്ട് വനത്തിന് നടുവിലെന്നപോലെ കാടുമൂടിയ അവസ്ഥയിലാണ്. പ്രദേശത്തേക്ക് ആളുകൾ എത്താൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്. 1991ൽ ആരംഭിച്ച ജില്ല നിർമിതി കേന്ദ്രം 1998ൽ ഇടുക്കിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മുട്ടത്തേത് റീജനൽ ഓഫിസാക്കി നിലനിർത്തിയെങ്കിലും കെട്ടിടങ്ങൾ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികൾക്കായി ഇവിടെ പരിശീലനകേന്ദ്രം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.