മുട്ടം: ഇടിമിന്നലിൽ മാത്തപ്പാറ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ചതിനെ തുടർന്ന് മുട്ടം, കരിങ്കുന്നം പ്രദേശങ്ങളിൽ തടസ്സപ്പെട്ട കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് മഴയെത്തുടർന്നുണ്ടായ മിന്നലിലാണ് കുടിവെള്ള പദ്ധതികളുടെ മോട്ടോറുകളെ നിയന്ത്രിക്കുന്ന വൈദ്യുതി പാനൽ ബോർഡാണ് കത്തിനശിച്ചത്. ഇതുമൂലം ഞായറാഴ്ച ഉച്ചവരെ പമ്പിങ് തടസ്സപ്പെട്ടു. കത്തിനശിച്ച പാനൽ ബോർഡ് മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും താൽക്കാലിക സംവിധാനത്തിലൂടെ പമ്പിങ് പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് തവണയാണ് പമ്പ് ഹൗസിൽ പൊട്ടിത്തെറി ഉണ്ടായത്. ഈസമയം മോട്ടോറുകൾ പ്രവർത്തിപ്പിക്കാതിരുന്നതിനാൽ മോട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല. സംഭവ സമയം പമ്പ് ഹൗസിൽ ഉണ്ടായിരുന്ന ഓപറേറ്റർ സ്ഫോടന ശബ്ദവും തീയും കണ്ട് ഓടി പുറത്തേക്കിറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. tdl mltm ശനിയാഴ്ചയുണ്ടായ ഇടിമിന്നലിൽ മാത്തപ്പാറ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.