ഒരു മാസത്തിനിടെ മൂന്ന് വെടിവെപ്പ്; ഒരു മരണം

തൊടുപുഴ: ഒരു മാസത്തിനിടെ ജില്ലയിലുണ്ടായത് മൂന്ന് വെടിവെപ്പ്. ഇതിൽ ശനിയാഴ്ച അറക്കുളത്തുണ്ടായ വെടിവെപ്പിലാണ് ഒരു മരണമുണ്ടായത്. ഫെബ്രുവരി 18 ന് ചിന്നക്കനാലിൽ തോട്ടം ഉടമകൾ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചിരുന്നു. എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒരാൾക്ക് പരിക്കേറ്റു. സമീപ പഞ്ചായത്തായ സേനാപതിയിലെ മാവറ സിറ്റിയിലാണ് അടുത്ത സംഭവം. വാക്കുതർക്കത്തെ തുടർന്ന് അനുജൻ സഹോദരനുനേരെ എയർ ഗണ്ണുപയോഗിച്ച് വെടി ഉതിർത്തു. കഴുത്തിനാണ് വെടിയേറ്റത്. മാർച്ച് 16 നായിരുന്നു ഈ സംഭവം. പത്തു ദിവസത്തിന് ശേഷം അടുത്ത സംഭവം അറക്കുളത്ത്. ഇത്തവണ ഉപയോഗിച്ചത് നാടൻ തോക്ക്. വ്യാജ തോക്കുകളും എയർ ഗണ്ണുകളും തുടർച്ചയായി അപകടം വിതയ്ക്കുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.