സുഹൃത്തിനെ കൊന്ന പ്രതിയുമായി തെളിവെടുപ്പ്

കട്ടപ്പന: മദ്യത്തിൽ വിഷം കലർത്തി നൽകി 18കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീൺകുമാറിനെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി രാജ്കുമാറാണ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്‍റെയും പ്രതി പ്രവീണിന്റെയും വീടുകൾ മണിയംപെട്ടിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. പ്രവീണിന്റെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഇതിനിടെ കൊലപാതകത്തിന് കാരണമായി പ്രതി പൊലീസിനോട് പറഞ്ഞ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സഹോദരിയോട് രാജ്കുമാർ അപമര്യാദയായി പെരുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ മൊഴിക്ക് വിരുദ്ധമായ വിവരങ്ങളാണ് സമീപവാസികളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും പൊലീസിന് ലഭിച്ചത്. പ്രവീൺ സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവ് കൈവശം വെച്ചതിന് നേരത്തെ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തെളിവെടുപ്പിനുശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ നൽകി. ചിത്രം: കൊലപാതക കേസിലെ പ്രതി രാജ്‌കുമാറിനെ തെളിവെടുപ്പിനായി പൊലീസ് ജീപ്പിൽ കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.