മുട്ടം: ടാക്സി ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം നിർമിക്കണമെന്ന് ആവശ്യം. മുട്ടം ടാക്സി സ്റ്റാൻഡിൽ എൺപതിലധികം ഡ്രൈവർമാർ ഉണ്ടെങ്കിലും വിശ്രമകേന്ദ്രമില്ല. വർഷങ്ങൾക്ക് മുമ്പ് സ്റ്റാൻഡിന് പിറകിൽ വിശ്രമകേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ, സമീപത്തെ മരം വീണ് മേൽക്കൂര നശിച്ചു. മാസങ്ങളോളം ഇങ്ങനെ കിടന്നിട്ടും അറ്റകുറ്റപ്പണി പഞ്ചായത്ത് നടത്തിയില്ല. തുടർന്ന് വിശ്രമകേന്ദ്രത്തിന്റെ പൈപ്പുകളും മേൽക്കൂരയുമെല്ലാം മോഷണം പോയി. അവശേഷിച്ച നാലുപൈപ്പ് എടുത്ത് സമീപത്തെ മരച്ചുവട്ടിൽ കല്ലുകൾ നിരത്തി ഡ്രൈവർമാർതന്നെ ഇരിപ്പിടം ഒരുക്കുകയായിരുന്നു. മഴക്കാലം വന്നതോടെ താൽക്കാലിക ഇരിപ്പിടവും പോരാതായി. തുടർന്ന് മുളങ്കമ്പും പനയോലയും പടുതയും ഉപയോഗിച്ച് പഴയ തറയുടെ മുകളിൽ വിശ്രമകേന്ദ്രം പണിതു. മൂന്ന് വർഷം മുമ്പ് ഇതും നശിച്ചു. കടുത്ത വെയിലിൽ വാഹനങ്ങളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. tdl mltm വർഷങ്ങൾക്ക് മുമ്പ് ടാക്സി ഡ്രൈവർമാർ നിർമിച്ച വിശ്രമകേന്ദ്രം. ഇത് തകർന്ന അവസ്ഥയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.