ഡിഗ്രി വിദ്യാർഥിയുടെ വരുമാനമാർഗമായിരുന്ന കോഴികളെ കൊന്നതായി പരാതി

പീരുമേട്: കോഴികളെ കഴുത്തറുത്ത് കൊന്നതായി പരാതി. പട്ടുമല ചൂളപ്പരട്ട് ലയത്തിൽ താമസിക്കുന്ന രാമലക്ഷ്മിയുടെ മകൾ റിൻസി വളർത്തിയ കോഴികളെയാണ് കൊന്നത്. ഏഴു കോഴികൾ ചത്ത നിലയിലും ഒരെണ്ണം അവശനിലയിലുമാണ്. പീരുമേട് പഞ്ചായത്തിൽനിന്ന് ലഭിച്ച മുട്ടക്കോഴികളാണ്. ഞായറാഴ്ച് റിൻസി സാധനങ്ങൾ വാങ്ങാൻ പാമ്പനാറിൽ പോയിരുന്നു. മടങ്ങിവന്നപ്പോഴാണ് വീട്ടുമുറ്റത്ത് സാരിയും ഷീറ്റും ഉപയോഗിച്ച് ഉണ്ടാക്കിയ കൂട്ടിൽ കോഴികളെ കഴുത്തറുത്ത നിലയിൽ കണ്ടത്. ചില കോഴികളുടെ തല വെട്ടിമാറ്റിയ നിലയിലാണ്. ഡിഗ്രിക്ക് പഠിക്കുന്ന റിൻസിയുടെ വരുമാന മാർഗമായിരുന്നു കോഴിവളർത്തൽ. അവശനിലയിൽ കണ്ടെത്തിയ ഒരു കോഴിയെ റിൻസി മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും അന്വേഷണം ആവശ്യപ്പെട്ട് പീരുമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.