മരച്ചീനി വില ഉയരുന്നു; കർഷകർക്ക് നല്ലകാലം

ചെറുതോണി: ഹൈറേഞ്ചുകാരുടെ ഇഷ്ട വിഭവമായ കപ്പക്ക് വില ഉയരുന്നു. തുടർച്ചയായ വിലക്കുറവും കാട്ടുമൃഗങ്ങളുടെ ആക്രമണവും മൂലം നിരാശയിലായ മരച്ചീനി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഇപ്പോഴത്തെ മാറ്റം. മാർക്കറ്റിൽ 15 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന മരച്ചീനിക്ക് ഇപ്പോൾ 30 രൂപയിലെത്തി. ഇതിന് ആനുപാതികമായ വില കർഷകനും ലഭിക്കും. ഹൈറേഞ്ചിൽ ഒരുകിലോ പച്ചക്കപ്പക്ക് 50 രൂപ വരെ കിട്ടിക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. വാട്ടി ഉണക്കിക്കൊടുത്താൽ അന്ന് കിലോക്ക് 120 രൂപ വരെ കിട്ടുമായിരുന്നു. കുടിയേറ്റ കാലത്ത് ഹൈറേഞ്ചുകാരുടെ പ്രധാന ഭക്ഷണമായിരുന്നു കപ്പയും കാന്താരിമുളകും. വില കുറഞ്ഞതോടെ കർഷകരുടെ എണ്ണവും കുറഞ്ഞു. ഒരു പതിറ്റാണ്ടു മുമ്പുവരെ ഒരു ചുവട് കപ്പയിൽനിന്ന് 10 കിലോ മുതൽ 15 കിലോ വരെ വിളവു കിട്ടുമായിരുന്നു. ഇപ്പോൾ മണ്ണിന്‍റെ ഫലഭൂയിഷ്ടി കുറഞ്ഞു. ഇതോടെ, ഒരു ചുവട്ടിൽനിന്ന് അഞ്ച് കിലോ കപ്പ വരെയാണ് പരമാവധി കിട്ടുന്നത്. അടുത്തകാലത്തായി കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലുള്ള വ്യാപാരികൾ വണ്ടിയിൽ കപ്പ എത്തിച്ചുനൽകുന്നുണ്ട്. ഇതോടെ സ്ഥലവാസികളായ കർഷകർ പ്രതിസന്ധിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.