അടിമാലി: ജനാധിപത്യ മഹിള അസോസിയേഷൻ കോൺഗ്രസിനെതിരെ പ്രകടനം നടത്തുന്നതിന് പകരം എം.എം. മണി എം.എൽ.എയുടെ വീട്ടിലേക്കാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്ന് ബൈസൺവാലി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയാണ്. കഴിഞ്ഞ ദിവസം ജനകീയപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബൈസൺവാലിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. സി.പി.എം നേതൃത്വം കൊടുക്കുന്ന മഹിള അസോസിയേഷൻ കരിങ്കൊടിയേന്തി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സമരത്തിനുനേരെ വന്നു. എന്നാൽ, ഇത് തടയാൻ പൊലീസ് തയാറായില്ലെന്നും രാഷ്ട്രീയ സമ്മർദമാണ് കാരണമെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവിനെയും എൻജിനീയറിങ് കോളജിലെ വനിത പ്രിൻസിപ്പലിനെയും മോശമായി പരാമർശിച്ചത് എം.എം. മണിയാണെന്നും അവർ പറഞ്ഞു. കോൺഗ്രസ് ബൈസൺവാലി മണ്ഡലം പ്രസിഡന്റ് അലോഷി തിരുതാളി, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. പ്രകാശ്, ഡി.സി.സി അംഗം തോമസ് നിരവത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.