ബി.ഡി.ജെ.എസ് നേതാവിനെ ബി.ജെ.പി ഓഫിസിൽ മർദിച്ചതായി പരാതി

തൊടുപുഴ: ബി.ഡി.ജെ.എസ് നേതാവിനെ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. ബി.ഡി.ജെ.എസ് വെള്ളിയാമറ്റം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പന്നിമറ്റം കുറുവക്കയം ഊഞ്ഞാംപടിക്കൽ അനീഷ് അയ്യപ്പനാണ്(36) പരാതിക്കാരൻ. ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് പ്രബീഷ് പ്രഭാകരൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മർദിച്ച് കവർച്ച നടത്തിയെന്നാണ് കേസ്. ജനുവരി 31നായിരുന്നു സംഭവം. പരാതിയിൽ പറയുന്നത് ഇങ്ങനെ: സവാള മൊത്തവ്യാപാരിയായ അനീഷിനെ കച്ചവടവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്ക് നൽകാനുള്ള പണം സംബന്ധിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് ബി.ജെ.പി ഓഫിസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബി.ജെ.പി. ജില്ല പ്രസിഡന്‍റ് കെ.എസ്. അജി വിളിച്ചതിനനുസരിച്ചാണ് പാർട്ടി ഓഫിസിലേക്ക് പോയതെന്ന് അനീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.