അന്തർ സംസ്ഥാന പാത തകർന്നിട്ട് രണ്ടുവർഷം

മൂന്നാർ: രണ്ടുവർഷം മുമ്പ് പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന അന്തര്‍ സംസ്ഥാന റോഡ് പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലെ പെരിയവാര പാലത്തിലേക്കുള്ള ഭാഗമാണ് ഇനിയും നന്നാക്കാത്തത്. ദിനേന നൂറുകണക്കിന് വാഹനങ്ങളും സഞ്ചാരികളുമെത്തുന്ന റോഡാണിത്. മൂന്നാറില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലക്കുമുള്ള യാത്രക്ക് പ്രധാനമായി ആശ്രയിക്കുന്നതും ഈ പാതയെയാണ്. 2020ലെ മഴക്കാലത്താണ് റോഡ് തകര്‍ന്നത്. റോഡ് പുനര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് 2021 മാര്‍ച്ചിൽ ടെൻഡർ നടപടി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. റോഡ് തകര്‍ന്നതോടെ കഷ്ടിച്ച് ഒരു വാഹനത്തിനുമാത്രം കടന്നുപോകാം. വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുമ്പോള്‍ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. റോഡ് പുനര്‍നിര്‍മിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് എം.എല്‍.എ കഴിഞ്ഞ ജൂണില്‍ അറിയിച്ചിരുന്നു. ചിത്രം 1 മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലെ പെരിയവാര പാലത്തിലേക്കുള്ള തകർന്ന അപ്രോച് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.