നെടുങ്കണ്ടം: രാത്രിയുടെ മറവില്‍ സ്വകാര്യ ലോഡ്ജിൽനിന്ന് ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. മഞ്ഞപ്പെട്ടിയിലെ സ്വകാര്യ ലോഡ്ജില്‍നിന്നുമാണ് മാലിന്യം ഒഴുക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്ഥിതിചെയ്യുന്ന മേഖലയാണിവിടം. നിരവധിതവണ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും പൊതുസ്ഥലത്തേക്ക് മാലിന്യം ഒഴുക്കുന്നത് തുടരുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യവകുപ്പ്, ലോഡ്ജ് സന്ദര്‍ശിച്ചു. ഉത്തരേന്ത്യന്‍ തൊഴിലാളികളും വിദ്യാർഥികളുമാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. ഇടുങ്ങിയ മുറികളില്‍ ഒരു മാനണണ്ഡങ്ങളും പാലിക്കാതെയാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, ലോഡ്ജ് ഉടമ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചും മാലിന്യം ഒഴുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.