മൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നിയന്ത്രണംവിട്ട് കാർ 20 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. ദേവികുളം ഇരച്ചിൽപാറക്ക് സമിപം തിങ്കളാഴ്ച പുലർച്ച നാല് മണിയോടെയാണ് കാർ അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. റോഡരികിൽ നിർത്തിയിട്ട റേഷൻ വ്യാപാരി രാജയുടെ മാരുതിവാനിൽ ഇടിച്ച് വാഹനത്തിന്‍റെ വേഗത കുറഞ്ഞതാണ് യാത്രക്കാർക്ക് രക്ഷയായത്. റോഡരികിലെ കെട്ടിടത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് റോഡിന്‍റെ വിതികൂടിയതോടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടസാധ്യത സ്ഥലങ്ങളിൽ റോഡിന്‍റെ ഇരുവശത്തും സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ചിത്രം 1 ദേവികുളത്ത് മറിഞ്ഞ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.