ഉപ്പുകുന്ന് പരിധിയിലായി; ഉടനെ മൂലക്കാടും

ഉടുമ്പന്നൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉപ്പുകുന്ന് മേഖല മൊബൈൽ പരിധിയിലായി. ഉടൻതന്നെ മൂലക്കാടും മൊബൈൽ പരിധിയിലാകും. കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടഞ്ഞതോടെയാണ് മൊബൈൽ ഫോൺ റേഞ്ചിന്‍റെ അഭാവം ഈ മേഖലയെ ബുദ്ധിമുട്ടിലാക്കിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ഇടപെടലിന്‍റെ  ഭാഗമായി ഉപ്പുകുന്നിലും മൂലക്കാടും മൊബൈൽ ടവർ സ്ഥാപിക്കാൻ സ്വകാര്യ കമ്പനി തയാറായി. എന്നാൽ, ഇതിനായി കണ്ടെത്തിയ സ്ഥലം പട്ടയമില്ലാത്ത സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമി ആയിരുന്നു. ഇത് വനം വകുപ്പിന്‍റേതാണെന്ന വാദവുമായി അവർ വന്നതോടെ കലക്ടർ ഉൾപ്പെടെയുള്ളവരുടെ അടുക്കൽ നാട്ടുകാർ പരാതി നൽകി. പരാതി അന്വേഷിച്ച കലക്ടർ നാട്ടുകാർക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.