റോഡ് സംരക്ഷണഭിത്തി നിര്‍മാണം നീളുന്നു

അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ പനംകുട്ടി പവര്‍ഹൗസിന് മുന്നിലെ റോഡിന്‍റെ സംരക്ഷണഭിത്തി നിര്‍മാണത്തിന് ഇനിയും നടപടിയില്ല. നിലവില്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വിസ്താരമേ ഇവിടെ പാതക്കുള്ളൂ. മൂന്ന് വര്‍ഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തുകൂടിയാണ് വാഹനഗതാഗതം. സംരക്ഷണഭിത്തി തീര്‍ത്ത് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. നേരിയ വളവോടുകൂടിയ ഭാഗത്താണ് പാതക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്. വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികര്‍ പലപ്പോഴും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. idl adi 2 road ചിത്രം: ദേശീയപാതയിൽ പനംകുട്ടി പവർഹൗസിന് മുന്നിൽ നിര്‍മാണം നടത്തേണ്ട ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.