സൻെറ് മേരീസ് ആശുപത്രിയിൽ ഹൈടെക് ഇ.എൻ.ടി വിഭാഗം തൊടുപുഴ: ലോകോത്തര നിലവാരത്തിലുള്ള നവീന ചികിത്സ രീതികളുമായി തൊടുപുഴ സൻെറ് മേരീസ് ഹോസ്പിറ്റൽ ഇ.എൻ.ടി വിഭാഗം വിപുലീകരിച്ചു. ഇ.എൻ.ടി സംബന്ധമായ മുഴുവൻ രോഗങ്ങൾക്കും മികച്ച ചികിത്സലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിട്ടുമാറാത്ത കഫക്കെട്ട്, മൂക്കിൽ ദശ, ട്യൂമർ തുടങ്ങിയ രോഗങ്ങൾക്ക് എൻഡോസ്കോപ്പിക് സൈനസ് സർജറി, ചെവി സംബന്ധമായ രോഗങ്ങൾക്ക് മൈേക്രാഇയർ സർജറി, സ്വനപേടക സംബന്ധമായ രോഗങ്ങൾക്ക് മൈേക്രാലാറിൻജ്യൽ സർജറി തുടങ്ങിയവ ഇവിടെയുണ്ട്. രണ്ട് ദശകത്തോളമായി ചികിത്സരംഗത്തുള്ള ഡോ. സനിൽ ജോസഫ്, ഡോ. ഐശ്വര്യ ഉല്ലാൽ എന്നിവരാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. അസ്ഥിരോഗ ചികിത്സ വിദഗ്ധൻ ഡോ. ഒ.ടി. ജോർജിൻെറ നേതൃത്വത്തിൽ ഓർത്തോവിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നു. സ്േട്രാക്കിൻെറ ലക്ഷണം തുടങ്ങി നാല് മണിക്കൂറിനുള്ളിൽ എത്തുന്ന രോഗികൾക്ക് രക്തക്കുഴലിലെ ബ്ലോക്ക് അലിയിച്ചു കളയാനുള്ള സംവിധാനവും ലഭ്യമാണ്. 30 സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ആക്സിഡൻറ് എമർജൻസി വിഭാഗം, സുസജ്ജമായ ആറ് ഐ.സി.യു, ആറ് ഓപറേഷൻ തിയറ്ററുകൾ, അത്യാധുനിക സി.ടി സ്കാൻ എന്നിവയുമുണ്ട്. ......................... 140 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7.81 ശതമാനം ആണ് രോഗ സ്ഥിരീകരണ നിരക്ക് . പോസിറ്റിവിറ്റി നിരക്ക്. 126പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.