മുല്ലപ്പെരിയാർ: ദുരിതം സുപ്രീംകോടതിയെ അറിയിക്കുമെന്ന്

കട്ടപ്പന: മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനെ തുടർന്നുണ്ടായ ദുരിതങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മൻെറ് ഭാരവാഹികൾ പറഞ്ഞു. തമിഴ്നാടിൻെറ മനുഷ്യത്വരഹിതമായ നടപടിയും തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത സംസ്ഥാന സർക്കാറിൻെറ നടപടികളും പരമോന്നത കോടതിയെ അറിയിക്കുമെന്നും സംഘടന ചെയർമാൻ അഡ്വ. സ്റ്റീഫൻ ഐസക് , ജന. സെക്രട്ടറി കുര്യൻ തോമസ്, എ.എം. റീബായ്, ഷിബു കെ.തമ്പി, ജേക്കബ് പനന്താനം, ഷിനോജ് ജോസഫ് എന്നിവർ പറഞ്ഞു. വള്ളക്കടവ്, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകൾ സംഘടന നേതാക്കൾ സന്ദർശിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് അർധരാത്രിക്കുശേഷം മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടറുകൾ തുറന്നുവിട്ടത് മൂലം വള്ളക്കടവ് മുതൽ പെരിയാർ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളംകയറി. വീട്ടുപകരണങ്ങളും വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി. കുട്ടികളേയും, പ്രായമായവരെയും തേയില കാട്ടിലും മറ്റും എത്തിച്ചാണ് നേരം വെളുപ്പിച്ചത്. ------ ഫോട്ടോ. മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം കയറിയ വീടുകളിൽ പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മൻെറ് ഭാരവാഹികൾ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.