ഇടുക്കിയില്‍ പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത അവസ്ഥ -മാര്‍ മാത്യു അറയ്ക്കല്‍ നെടുങ്കണ്ടം: പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത നിരോധന നിയമമാണ് ഇടുക്കിയിൽ നിലനില്‍ക്കുന്നതെന്നും ഇത് മാറ്റിയെടുക്കാന്‍ എം.എല്‍.എമാരും എം.പിമാരും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത്് കര്‍ഷകര്‍ നടത്തിയ ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍ അധ്യഷതവഹിച്ചു. എം.എം. മണി എം.എൽ.എ, മുൻ എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ്, സമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍കൗസരി സി.പി.ഐ ജില്ല അസി. സെക്രട്ടറി സി.യു. ജോയി, കർഷകസംഘം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്, ജോണിക്കുട്ടി ഒഴുകയില്‍, സേനാപതി വേണു, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാല്‍, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.എസ് മുഹമ്മദ്, വ്യാപാരി വവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.എന്‍ ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, എന്‍.സി.പി ജില്ല പ്രസിഡൻറ് കെ.ടി മൈക്കിള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സിബി മൂലേപ്പറമ്പില്‍, കേരള ജനപക്ഷം ജില്ല പ്രസിഡൻറ് ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, എച്ച്.എം.ടി.എ പ്രസിഡൻറ് പി.കെ. ഗോപി എന്നിവർ പെങ്കടുത്തു. idl ndk ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടന്ന ഉപവാസം കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യഷന്‍ മാര്‍ മാത്യൂ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.