കുളമാവ് വനത്തിൽനിന്ന് നീക്കിയത് ഏഴ് ലോഡ് മാലിന്യം

മൂലമറ്റം: ഒരാഴ്ചകൊണ്ട് . കുളമാവ് പാറമട മുതൽ ചേരി വരെയുള്ള 10 കിലോമീറ്റർ റോഡിനിരുവശത്തുമുള്ള മാലിന്യമാണ് വനം സംരക്ഷണ സമിതി നീക്കിയത്. മാലിന്യംമൂലം ഇതുവഴി സഞ്ചരിക്കാൻപോലും കഴിയാത്ത സാഹചര്യമായിരുന്നു. പ്രദേശം ദുർഗന്ധപൂരിതമായിരുന്നു. മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളുമാണ്. വഴിയാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളുമുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളും മറ്റും ഇല്ലാതിരുന്ന സമയത്ത് ഭക്ഷണം കഴിച്ചവർ ഉപേക്ഷിച്ചതാണ് പാത്രങ്ങൾ മിക്കതും. വിജനമായ പ്രദേശമായതിനാൽ ഉപയോഗശേഷം മാലിന്യം വലിച്ചെറിയുകയാണ് പലരും. മാലിന്യവും കുപ്പികളും മറ്റും നിക്ഷേപിക്കാൻ അധികൃതർ സൗകര്യം ഒരുക്കാത്തതും വലിച്ചെറിയാൻ കാരണമാകുന്നുണ്ട്. ഇനിമുതൽ വനത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റർ എ.എൻ. പ്രദീപ് കുമാർ, വനസംരക്ഷണസമിതി സെക്രട്ടറി കെ.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്. tdl mltm2 കുളമാവ് വനത്തിൽനിന്ന് നീക്കിയ മാലിന്യം വാഹനങ്ങളിൽ കയറ്റി അയക്കുന്നതിനായി ശേഖരിച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.