മൂന്നര കിലോ കഞ്ചാവുമായി അടിമാലി സ്വദേശി പിടിയിൽ

മറയൂർ: തമിഴ്നാട്ടിൽനിന്ന് എത്തിച്ച കഞ്ചാവുമായി അടിമാലി സ്വദേശി പിടിയിൽ. അടിമാലി പൊളിഞ്ഞപാലം തണ്ടേൽ വീട്ടിൽ ഷമീറിനെയാണ് (27) മറയൂർ എക്സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാവിലെ മറയൂർ-കാന്തല്ലൂർ റോഡിൽ സഹായഗിരിക്ക് സമീപത്താണ് ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് ഒരുകിലോ കഞ്ചാവിന് 30,000 രൂപ നിരക്കിൽ വാങ്ങി അതിർത്തി ചെക്ക്പോസ്റ്റായ ചിന്നാർ വരെ വാഹനത്തിൽ എത്തുകയും അവിടെനിന്ന് വനത്തിലൂടെ ചെക്ക്പോസ്റ്റുകൾ മറികടന്ന് ശേഷം മറ്റൊരു വാഹനത്തിൽ മറയൂരിൽ എത്തുകയായിരുന്നു. ബസ് കയറുന്നതിന് റോഡിലൂടെ നടക്കുന്നതിനിടെയാണ് എക്സൈസ് റേഞ്ച് ഓഫിസർ ടി. രഞ്ജിത്ത് കുമാർ, പ്രിവൻറിവ് ഓഫിസർ കെ.പി. ബിനുമോൻ, സി.ഇ.ഒമാരായ മനു, കെ.ടി. റോയിച്ചൻ, എ.എസ്. അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലെ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.