തൊടുപുഴ: ഇടുക്കിയിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് സംബന്ധിച്ച ആലോചന യോഗം തിരുവനന്തപുരത്ത് ചേരും. 25-ന് തെരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെ കാണുന്നതിനായി മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നുണ്ട്. അന്ന് ഉച്ചക്ക് രണ്ടിന് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇടുക്കി പാക്കേജ് സംബന്ധിച്ച ശിൽപശാല നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഉച്ചക്ക് ശേഷമുള്ള പരിപാടി മാറ്റിവെച്ചുവെന്നാണ് വിവരം. ഇൗ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ, സംഘടന ഭാരവാഹികൾ തുടങ്ങിയവരെ ശിൽപശാലയിലേക്ക് ക്ഷണിക്കുമെന്നാണ് പറയുന്നത്. തേയില, ഏലം, കുരുമുളക് തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾ എന്നിവയുടെ ഉൽപാദനം കൂട്ടി സംസ്കരണം,വിപണനം എന്നിവക്ക് കൃത്യമായ ഒരു സംവിധാനം ഏർപ്പെടുത്തുക എന്നതാണ് പാക്കേജിൻെറ ലക്ഷ്യം. കര്‍ഷകസംഘടനകളുടെ സെക്രേട്ടറിയറ്റ് ധർണ െതാടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക-ജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷകസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും 25ന് തിരുവനന്തപുരം സെക്രേട്ടറിയറ്റ് പടിക്കല്‍ കൂട്ടധർണ നടത്തുന്നതിന് ഐക്യജനാധിപത്യമുന്നണിയിലെ കര്‍ഷകസംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഇതിൻെറ ഭാഗമായി 23ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമരങ്ങളില്‍ കര്‍ഷകപ്രതിനിധികൾ പങ്കുചേരും. ജില്ല-നിയോജകമണ്ഡലം തലങ്ങളില്‍ യു.ഡി.എഫ് കര്‍ഷകസംഘടനകളുടെ കൂട്ടായ്മ രൂപവത്കരിക്കുവാനും കര്‍ഷകര്‍ക്കുവേണ്ടി യോജിച്ച പോരാട്ടം നടത്താനും യോഗം നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.