നെടുങ്കണ്ടം: പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചു. തിങ്കളാഴ്്്ച രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ മുകളിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവൻെറ പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കമ്പംമെട്ടിൽ കാമറകൾ മിഴിതുറന്നു നെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റായ കമ്പംമെട്ടിൽ കാമറകൾ മിഴിതുറന്നു. കള്ളക്കടത്തും ലഹരിമരുന്ന് കടത്തും പോക്സോ കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചതോടെയാണ് കാമറകൾ വ്യാപകമായി സ്ഥാപിച്ചത്. 63 കാമറയാണ് സ്ഥാപിച്ചത്. കമ്പം, തേവാരം മേഖലകളിൽനിന്ന് ലഹരിവസ്തുക്കളും മറ്റും തലച്ചുമടായി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളും സജീവമാണ്. കമ്പംമേട് പൊലീസ് സ്വകാര്യവ്യകതികളുടെ സഹായത്തോടെ 22 കാമറ സ്ഥാപിച്ചപ്പോൾ തമിഴ്നാട് പൊലീസ് 41 കാമറ കമ്പം മുതൽ ചെക്പോസ്റ്റുവരെ സ്ഥാപിച്ചു. ചെക്പോസ്റ്റിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി കാമറകൾ സ്ഥാപിച്ചതോടെ ഇരുസംസ്ഥാനത്തുനിന്നുമുള്ള കുറ്റകൃത്യങ്ങൾ വേഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സേന. ചെക്പോസ്റ്റിലെ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ തത്സമയം കമ്പംമെട്ട് സി.ഐയുടെ ഓഫിസിൽ ലഭ്യമാകും. എക്സൈസ്, ടാക്സ് ഇൻറലിജൻസ്, ഫോറസ്റ്റ് ഡിപ്പാർട്മൻെറുകൾക്കും ഇതിൻെറ പ്രയോജനം ലഭിക്കും. ഇരുസംസ്ഥാനത്തും പൂർണമായും കാമറ നിരീക്ഷണമുള്ള ജില്ലയിലെ ഏക ചെക്പോസ്റ്റും ഇനി കമ്പംമെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.