അടിമാലി: യൂത്ത് കോണ്‍ഗ്രസ് നേതാവിൻെറ വോട്ട് അസാധുവായതോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. ആരോഗ്യ സ്ഥിരംസമിതിയിലേക്കാണ് എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയത്. വികസനകാര്യ സ്ഥിരംസമിതിയും എല്‍.ഡി.എഫിന് അനുകൂലമായി. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് -ഏഴ്, എല്‍.ഡി.എഫ് -ആറ് എന്നിങ്ങനെയാണ് കക്ഷിനില. എന്നാല്‍, ഗ്രൂപ്പിസം കളിയിൽ ക്ഷേമകാര്യസമിതി മാത്രമായി യു.ഡി.എഫിന്. യു.ഡി.എഫിലെ മുഴുവൻ പേരും കോൺഗ്രസിൽ നിന്നുള്ളവരാണ്. കോൺഗ്രസ് എ വിഭാഗത്തിലെ റോയി കെ.പൗലോസ്, പി.ടി. തോമസ് വിഭാഗങ്ങൾ പരസ്പരം 'പാര' പണിതതാണ് വിനയായതെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ. അന്‍സാരിയുടെ വോട്ടാണ് അസാധുവായത്. ഗ്രൂപ് താൽപര്യം സംരക്ഷിക്കുന്നതിൻെറ ഭാഗമായി മനഃപൂര്‍വം വോട്ട് അസാധുവാക്കുകയായിരുന്നെന്നാണ് ആക്ഷേപം. ഭൂരിപക്ഷമുണ്ടായിട്ടും ആരോഗ്യ സ്ഥിരംസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ ബിന്ദു രാജേഷ് പരാജയപ്പെടുകയായിരുന്നു. ഇരു മുന്നണികള്‍ക്കും തുല്യം വോട്ട് ലഭിച്ചതോടെ എല്‍.ഡി.എഫിലെ മേരി ജോര്‍ജ് നറുക്കെടുപ്പിലൂടെ വിജയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോര്‍ജ് തോമസിനും പരാജയം രുചിക്കേണ്ടിവന്നു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം മാത്രമാകും ഇനി കോൺഗ്രസിന് ലഭിക്കുക. കൃഷ്ണമൂർത്തി, ബിന്ദു, വി.വി. ലാലി എന്നിവരാണ് ക്ഷേമകാര്യ സമിതിയിൽ. രണ്ട് ചെയർമാന്‍ സ്ഥാനം വനിതകള്‍ക്കുള്ളതാണ്. കോണ്‍ഗ്രസിന് രണ്ടു വനിതകള്‍ മാത്രമാണ് വിജയിച്ചത്. ഒരാള്‍ വൈസ് പ്രസിഡൻറായി. അടിമാലി പഞ്ചായത്തില്‍ 19ാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സംഭവത്തില്‍ അന്‍സാരി ആരോപണ വിധേയനാണ്. ഈ വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി അന്വേഷണം നടത്തുന്നതിനിടെയാണ് അന്‍സാരിയുടെ വോട്ട് അസാധുവായതും സ്ഥിരംസമിതി നഷ്ടമായതും. ഇതോടെ കെ.പി.സി.സിക്ക് ഉൾെപ്പടെ പരാതിയുമായി ഒരുവിഭാഗം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.