മാലിന്യങ്ങൾ നിറഞ്ഞ പൊതുസ്ഥലം വൃത്തിയാക്കി വ്യാപാരികൾ

തൊടുപുഴ: കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും വൃത്തിഹീനമായി കിടന്ന സ്ഥലം മനോഹരമാക്കാൻ മർച്ചൻറ്സ് അസോസിയേഷൻ രംഗത്ത്. മുതലക്കോടം എസ്.എച്ച് ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ജനപങ്കാളിത്തത്തോടെ പരിസരം മനോഹരമാക്കാൻ ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസം ഇവിടെനിന്ന് പന്ത്രണ്ടു ലോഡോളം മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ മാലിന്യം മൂടി വൈദ്യുതി ബോർഡ് അധികൃതർ കാണാതെ കിടന്നിരുന്ന നൂറോളം പോസ്റ്റുകളും ഇവിടെ കണ്ടെത്താനായി. കാടുകയറി കിടന്നതിനാൽ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് സമീപത്തെ വ്യാപാരികൾ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു നീക്കം നടത്തിയത്. ലീഗൽ സർവിസസ് അതോറിറ്റി ചെയർമാൻ സബ് ജഡ്ജ് ദിനേശ് എം. പിള്ള സ്ഥലം സന്ദർശിച്ചു. ഈ ഭാഗത്ത് പൂച്ചെടികളും മറ്റും നട്ട് മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. മുതലക്കോടം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജൊവാൻ കൊണ്ടൂർ, സെക്രട്ടറി റോബി, ടോം ജെ.കല്ലറക്കൽ, ജോസ് വടക്കേൽ, ജോണി നെടുങ്കല്ലേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസീന തുടങ്ങിയവർ സന്നിഹിതരായിരുന്നു . മാലിന്യം തള്ളിയതിന് 2500 രൂപ പിഴ വഴിത്തല: നെടിയശാല ഗാന്ധിനഗര്‍ - ചെള്ളല്‍ വടക്കുംമുറി റൂട്ടി‍ല്‍ റോഡരികി‍ല്‍ മാലിന്യങ്ങ‍ള്‍ തള്ളിയ സംഭവത്തിൽ‍ കുറ്റക്കാരനെ കണ്ടെത്തി നടപടി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയി‍ല്‍ മാലിന്യത്തില്‍‍‌നിന്ന് കിട്ടിയ ആശുപത്രി ഒ.പി ടിക്കറ്റി‍ൻെറ സഹായത്തോടെ കുറ്റക്കാരനെ കണ്ടെത്തുകയായിരുന്നു. 2500/- രൂപ പിഴയടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും െചയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.