ബി.ജെ.പി പിന്തുണയോടെ വിജയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെക്കും -മുസ്ലിംലീഗ്

തൊടുപുഴ: മുനിസിപ്പല്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലന്ന് പാർട്ടി തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു. നിയമപ്രകാരം ഓരോ കൗണ്‍സിലര്‍മാരും ഏതെങ്കിലുമൊരു സ്റ്റാൻഡിങ് കമ്മിറ്റിയില്‍ അംഗമാകണമെന്നത് നിര്‍ബന്ധമാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ലീഗ് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ല. ബി.ജെ.പിക്ക് വോട്ട് ചെയ്യുകയുമില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ വിജയിച്ചാല്‍ തല്‍സ്ഥാനം മുസ്ലിം ലീഗ് രാജിവെക്കും. യുഡിഎഫിൻെറ നയവും ഇതുതന്നെയാണ്. 2015ല്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് സിപിഎം സ്റ്റാൻഡിങ് കമ്മിറ്റികള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണയും ബിജെപിയുമായി കൂട്ടുചേരാന്‍ ചര്‍ച്ചകള്‍ നടത്തിയ സിപിഎം യുഡിഎഫിന് മേല്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മുസ്ലിംലീഗ് സ്വതന്ത്രയായി വിജയിച്ച ഒമ്പതാം വാര്‍ഡ് കൗണ്‍സിലറെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റി അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിലൂടെ അധികാരത്തിലെത്തിയ സിപിഎം ജാള്യത മറയ്ക്കാന്‍ കുപ്രചാരണങ്ങള്‍ നടത്തുകയാണന്ന് പ്രസിഡൻറ് എം.എ കരിം, ജന. സെക്രട്ടറി അഡ്വ. സി.കെ ജാഫര്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.