തൊടുപുഴ: ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യധാരണ തൊടുപുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നതോടെ പരസ്യമായതായി സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും ഒരു മുന്നണിയായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും ഈ സഖ്യം വ്യക്തമായിരുന്നു. എൽ.ഡി.എഫ് ഭരണസമിതിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ ഇവർ ചേർന്ന് നടത്തിയ കച്ചവടത്തിന് തിരിച്ചടി നേരിട്ടതോടെയാണ് രഹസ്യധാരണ പരസ്യമായത്. 13 അംഗങ്ങളുള്ള യു.ഡി.എഫ് 21 അംഗങ്ങളുടെ പിന്തുണയോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ എട്ട് വോട്ടുകൾ ബി.ജെ.പിയുടെതാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിൻെറ നേതൃത്വം കോൺഗ്രസിനാണ്. ഈ കൂട്ടുകെട്ടിന് ജനം ശക്തമായ തിരിച്ചടി നൽകുമെന്ന് കെ.കെ. ജയചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.