െതാടുപുഴ: പൈപ്പ് പൊട്ടിയതിനെ തുടർന്ന് മുട്ടം പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലങ്കര അണക്കെട്ടിന് സമീപം മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിൽനിന്ന് കൊല്ലംകുന്ന് ടാങ്കിലേക്ക് പമ്പിങ് നടത്തുന്ന പൈപ്പാണ് വെള്ളിയാഴ്ച വൈകീട്ട് മുട്ടം ടെലഫോൺ എക്സേഞ്ചിന് സമീപം പൊട്ടിയത്. വെള്ളം റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് പമ്പിങ് നിർത്തിവെക്കുകയായിരുന്നു. ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിവരം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ പൈപ്പ് പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. എറണാകുളത്തുനിന്ന് ജോയൻറ് എത്തിച്ച് പണി പൂർത്തീകരിച്ച് ഞായറാഴ്ച മുതൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നിരവധി സർക്കാർ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ജില്ല ജയിൽ, ആശുപത്രികൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ എന്നിവ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.