ചെറുതോണി: അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പിന്നാക്ക ജില്ലയായ ഇടുക്കിയെ മുന്നാക്ക ജില്ലയായി മാറ്റുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, വൈസ് പ്രസിഡൻറ് ഉഷാകുമാരി എന്നിവർ അറിയിച്ചു. ജില്ല പഞ്ചായത്തില്‍ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ െതരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 52 പഞ്ചായത്തുകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണസമിതി നേരിട്ടെത്തി പഠനം നടത്തിയശേഷമേ പ്രോജക്ടുകള്‍ തയാറാക്കുകയുള്ളൂ. വാഴത്തോപ്പില്‍ കെ.എസ്.ഇ.ബിയുമായി തര്‍ക്കത്തിലുള്ള സ്ഥലം കലക്ടറും സര്‍ക്കാറുമായി ആലോചിച്ച് ഏറ്റെടുക്കും. ഗവ. സ്കൂള്‍ ഗ്രൗണ്ട് പുനര്‍നിർമിക്കുവാന്‍ നടപടിയെടുക്കും. വിവിധ സ്ഥലങ്ങളില്‍ ജില്ല പഞ്ചായത്തിൻെറ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കും. പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികളും ഏറ്റെടുത്ത് പണിപൂര്‍ത്തിയാക്കും. ടൂറിസം വികസനത്തിനായി ജില്ലയിലെ ടൂറിസം സൻെററുകള്‍ ഏകോപിപ്പിക്കും. പദ്ധതികള്‍ തയാറാക്കുമ്പോള്‍ കാര്‍ഷിക, ക്ഷീര, ടൂറിസം, വിദ്യാഭ്യാസ മേഖലയിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം വിളിച്ചശേഷം പദ്ധതികള്‍ തയാറാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. വി.എന്‍. മോഹനന്‍, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, പ്രഫ. എ.ജെ. ജേബക്ക്, മെംബര്‍മാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.