അടിമാലി: ഒമ്പതുമാസത്തെ കോവിഡ് ഭീതിക്കും ലോക്ഡൗൺ വിരസതക്കും ശേഷം ഹൈറേഞ്ചിലെ കളിക്കളങ്ങൾ ഉണരുന്നു. അടിമാലി ചിന്നപ്പാറ ആദിവാസികുടിയിൽ ന്യൂഇയറിനോട് അനുബന്ധിച്ച് ഏകദിന ഫുട്ബാൾ ടൂർണമൻെറ് സംഘടിപ്പിച്ചു. ഏറെ നാളത്തെ ഇടവേളക്കുശേഷം കുടിയിൽ നടത്തിയ പരിപാടി ഉത്സവ പ്രതീതിയോടെയാണ് ജനങ്ങൾ വരവേറ്റത്. ചിന്നപ്പാറ ചക്കൻരാമൻ സ്റ്റേഡിയത്തിൽ ജനമൈത്രി എക്സൈസുമായി ചേർന്നായിരുന്നു ടൂർണമൻെറ്. കോവിഡ് േപ്രാട്ടോകോൾ പാലിച്ച് നടത്തിയ ടൂർണമൻെറിൻെറ ഉദ്ഘാടനം മുൻ സന്തോഷ് േട്രാഫി താരവും തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടറുമായ പി.എ. സലിംകുട്ടി നിർവഹിച്ചു. ഊരുമൂപ്പൻ രാജ് മണി അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് അംഗം മനീഷ് നാരായണൻ സമ്മാന വിതരണം നടത്തി. ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. സുനിൽരാജ് ലഹരിവിരുദ്ധ സന്ദേശം നൽകി. സന്തോഷ് തേവൻ, ജനമൈത്രി എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ.എം. അഷ്റഫ്, സിവിൽ എക്സൈസ് ഓഫിസർ അനൂപ് പി.ബി. എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ചിന്നപ്പാറക്കുടിയിലെ വിവിധ മേഖലകളിൽനിന്നുള്ള ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആനക്കുളം ബിഗ്ബുൾ എ ടീം മത്സരത്തിൽ വിജയികളായി. സാമൂഹികസുരക്ഷ പെൻഷൻ വഴിത്തല: സാമൂഹികസുരക്ഷ പെൻഷനുകളുടെ പുറപ്പുഴ പഞ്ചായത്തിലെ ഗുണഭോക്താക്കളിൽ വിധവ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 15നകം വിധവ, അവിവാഹിത, പുനർവിവാഹിതയല്ല എന്ന ഗസറ്റഡ് ഒാഫിസറുടെ സാക്ഷ്യപത്രം, ആധാർ കാർഡിൻെറ കോപ്പി എന്നിവ ആനുകൂല്യം തുടർന്ന് ലഭിക്കുന്നതിനായി പഞ്ചായത്ത് ഒാഫിസിൽ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.