കൊച്ചി: കേരളത്തിലെ ഐ.എസ് സാന്നിധ്യത്തെക്കുറിച്ചുള്ള യു.എൻ മുന്നറിയിപ്പ് ചർച്ചയാക്കി കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) വർഷകാല സമ്മേളനം. മുന്നറിയിപ്പ് അധികാരികളുടെ കണ്ണുതുറപ്പിക്കണമെന്നും തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്ന രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങൾ ഉത്തരവാദപ്പെട്ടവരുടെ പരിശോധനക്ക് വിധേയമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉയർന്ന അവബോധവും സാമൂഹികജാഗ്രതയുമാണ് തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ഫലപ്രദമായ മാർഗം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ൈക്രസ്തവ സമൂഹം ഇക്കാര്യത്തിൽ വിവേചനം നേരിടുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലനശൈലികളും ശുശ്രൂഷകളും ആവിഷ്കരിക്കാൻ ആധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണം. പുതിയ വിദ്യാഭ്യാസ നയത്തിൻെറ വിവിധ വശങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കെ.സി.ബി.സി വിദ്യാഭ്യാസ കമീഷനെ ചുമതലപ്പെടുത്തി. ചെല്ലാനം പഞ്ചായത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നും കെ.സി.ബി.സി പ്രസിഡൻറ് മാർ ജോർജ് ആലഞ്ചേരി, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ്, വൈസ് പ്രസിഡൻറ് ബിഷപ് വർഗീസ് ചക്കാലക്കൽ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.