കൊച്ചി: പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വീട്ടുപടിക്കൽ െകാണ്ടുനടന്ന് വിൽക്കുന്നത് തടഞ്ഞ നടപടിക്കെതിരായ ഹരജിയിൽ ഹൈകോടതി സംസ്ഥാന, ജില്ല അധികൃതരുടെ വിശദീകരണം തേടി. മത്സ്യവിൽപന ഉൾപ്പെടെ വീടുകളിൽ സാധനങ്ങൾ എത്തിച്ചുള്ള വിൽപന ജൂലൈ 16ലെ ഉത്തരവിൽ െകാല്ലം കലക്ടർ നിരോധിച്ച നടപടി ചോദ്യം ചെയ്ത് കൊല്ലം പത്തനാപുരം സ്വദേശികളായ 13 പേർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമൻെറ ഉത്തരവ്. പഴം, പച്ചക്കറി പോലുള്ള അതിവേഗം കേടുവരാൻ സാധ്യതയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്നവരായ തങ്ങൾ ഇപ്പോൾ ഉപജീവനത്തിന് ഏറെ ബുദ്ധിമുട്ടുന്നതായി ഹരജിയിൽ പറയുന്നു. സ്വാഭാവികനീതി നിഷേധിച്ചുെകാണ്ടുള്ള ഈ ഉത്തരവ് ഭരണഘടനവിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഉത്തരവ് പിൻവലിക്കാൻ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉപജീവന മാർഗങ്ങളില്ലാതെ ജീവിതം സാധ്യമാകാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ് സോൺ അല്ലാത്ത മേഖലകളിൽ കച്ചവടത്തിന് അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച് കലക്ടർക്കടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.