മൂന്നാർ: വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിൽ റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിങ് ദേവികുളത്ത് കലക്ടറുടെ നേതൃത്വത്തിൽ നടന്നു. വട്ടവടയിലെ 38ഉം കൊട്ടക്കാമ്പൂരിലെ 60 പട്ടയങ്ങളുമാണ് പരിശോധിച്ചത്. രണ്ട് വില്ലേജിലെയും പട്ടയ ഉടമകളോട് വ്യാഴാഴ്ച രാവിലെ ദേവികുളം ആർ.ഡി.ഒ ഓഫിസിൽ രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കലക്ടർ ഷീബ ജോർജ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ, എൽ ആൻഡ് എ ഡെപ്യൂട്ടി കലക്ടർ കെ. മനോജ് എന്നിവരാണ് ഹിയറിങ് നടത്തിയത്. ചിത്രം 1 കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ നടന്ന റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിങ് ചിത്രം 2 ദേവികുളം ആർ.ഡി.ഒ ഓഫിസിൽ നടന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ എത്തിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.