പ്രതീകാത്മക ചിത്രം
കൊച്ചി: ഉച്ചകഴിയുന്നതോടെ വെയിൽകുറഞ്ഞ്, വാനം മേഘാവൃതമായി ശക്തമായ മഴക്ക് അന്തരീക്ഷം വഴിമാറുന്നതാണ് സമീപദിവസങ്ങളിലെ കാലാവസ്ഥ. തുലാവർഷം പെരുമഴയുമായി കടന്നെത്തുമ്പോൾ അകമ്പടിയായി ഇടിമിന്നലും ശക്തമാണ്. ശ്രദ്ധയേറെ ആവശ്യമായ സായാഹ്നങ്ങളാണ് കടന്നുവരുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിന് കാരണമാകും. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ജില്ലയിൽ ശക്തമായ മഴയാണ് ഏതാനും ദിവസങ്ങളായി ലഭിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ ഇലഞ്ഞിയിൽ വീടിന് കേടുപാടുണ്ടായിരുന്നു. ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമായതിനാൽ മതിയായ മുൻകരുതൽ അത്യാവശ്യമാണ്. തിങ്കളാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. വീടിന്റെ വയറിങ് പൂർണമായി കത്തിനശിച്ചു, വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആൾക്ക് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. ഉടൻ വൈദ്യസഹായം ലഭ്യമാക്കുക.
ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും തുടർന്നേക്കാം. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.