പള്ളുരുത്തി: ഇടക്കൊച്ചി വില്ലേജ് ഓഫിസിൽ ഓഫിസറില്ലാത്തതിൽ ജനം വലയുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നട്ടംതിരിയുകയാണ്.എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം വന്നശേഷം ഉപരിപഠനത്തിനായി വിവിധ സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫിസിലെത്തുന്നവർ, വായ്പകൾക്കും മറ്റു വസ്തു സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവരടക്കമുള്ളവർ ഓഫിസറില്ലാത്തതിനാൽ ദുരിതം പേറുകയാണ്.
നിലവിൽ ഉണ്ടായിരുന്ന വില്ലേജ് ഓഫിസർ വിരമിച്ചശേഷം പകരം ആളെ വെക്കാത്തതാണ് പ്രശ്നം. കൊച്ചി താലൂക്കിലെ തിരക്കുള്ള വില്ലേജുകളിൽ ഒന്നാണ് ഇടക്കൊച്ചി. ഇവിടെ ഓഫിസറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ അഭിലാഷ് തോപ്പിൽ കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് പ്രദേശത്തെ കൗൺസിലർമാർ. ജനങ്ങൾ പരാതിയുമായി എത്തുന്നത് കൗൺസിലർമാരുടെ അടുത്താണ്. വില്ലേജ് ഓഫിസറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവാഴ്ച രാവിലെ പത്തരക്ക് വില്ലേജ് ഓഫിസിന് മുന്നിൽ പായവിരിച്ച് സമരം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.