പള്ളുരുത്തി: പെരുമ്പടപ്പിൽ ഗുണ്ട വിളയാട്ടം. ആറുപേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കി. ഊരാളക്കംശേരി ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സോണി ജോസഫിനെയാണ് (37) തോളെല്ല് ഒടിഞ്ഞ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. സോണിയുടെ വീട്ടിൽ കുട്ടിയുടെ പേരിടൽ ചടങ്ങിന് എത്തിയ ബന്ധുവിനെ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്ന് വിടുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം സൈക്കിൾ യാത്രികനെ തട്ടിയതിനെത്തുടർന്ന് വാക്തർക്കം ഉണ്ടായി.
തുടർന്ന്, പെരുമ്പടപ്പ് സ്റ്റാൻഡിൽ കൂടിനിന്ന ഒരുകൂട്ടം യുവാക്കൾ സോണിയെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. എസ്.ഐ സുനിലിന്റെ നേതൃത്വത്തിൽ സോണിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.